hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2025, ജൂലൈ 22, ചൊവ്വാഴ്ച

പനിക്കാഴ്ച

 🌧🌧കോരിച്ചൊരിഞ്ഞ മഴയല്പം വിശ്രമിക്കാൻ ചെന്നനേരം ഞാനോടിയെത്തി ഒരു ടിക്കറ്റെടുത്തു എത്തിനോക്കി, ഉണ്ട് പത്താളിന്റെ തലയെണ്ണം👩‍👩‍👧‍👦വരിയായി. മരുന്നു 💊മണക്കുന്ന ഇടുങ്ങിയവരാന്തയിലൂടെ ധ്യതിയിൽ നടന്നു ഞാനിടം പിടിച്ചു. പൊടിപടലം പിടിച്ചു കാലപ്പഴക്കത്തിന്റെ വേദന താങ്ങി നിന്നിരുന്ന പരമ്പരാഗത പച്ച നിറ മറത്തുണി മാറ്റിയിട്ടുണ്ട് ശാന്തതയുടെ പ്രതീകമായി നീല നിറം വല്ലാതെ ആഘർഷിക്കുന്നുണ്ട്

വിശ്രമം കഴിഞ്ഞ് ചറപറ പെയ്തു തുടങ്ങിയ മഴ വരാന്തയിലെ മേൽക്കൂരയിൽ താളം🥁 പിടിച്ചു. ആ കർണ്ണകഠോരതാള പെരുക്കത്തിനിടയിൽ ഒരു കിളിനാദം🦜 വന്നണഞ്ഞു. ചെവി വട്ടം പിടിച്ച് ആ നാദത്തെ പിൻതുടർന്ന  👀കണ്ണുകൾ കണ്ടു ഒരു മാലാഖയെ🧚‍⚕-തിങ്കളുദിച്ച പോലെ നിറഞ്ഞ പുഞ്ചിരി വിടർത്തി തന്റെ👩 സഹമലാഖയോടു നർമ്മം പങ്കിടുന്നു. എന്റെ പാളിനോട്ടം കുറിപ്പെടുത്തവൾ പുഞ്ചിരി മാറാതെ മുഖം തിരിച്ചെന്ന നോക്കി. ഒരു😊 വിട്ട എന്നെ അവൾ😏യോടെ നിരാഹരിച്ച് തന്റെ വർത്തമാന ലോകത്തേക്കു മടങ്ങി.

മുന്നിലെ നിരയിൽ നിന്നും ആളുകൾ👩‍👩‍👩‍ കൊഴിഞ്ഞു തുടങ്ങി എനിക്കു മുന്നോട്ടു പോകുകയല്ലാതെ നിവർത്തിയില്ല. കാഴ്ച മുന്നിലുള്ളവരിലേക്കു തിരിച്ചു തൊട്ടു മുന്നിൽ കറുത്ത തുണി ദേഹമാസകലം മൂടി ഒരു സ്ത്രീരൂപം അതിനു മുന്നിൽ ഒരു മദ്ധ്യവയസ്ക പെട്ടെന്ന് എന്റെ വലതു വശത്തു കൂടി എന്തോ പറന്നു പോയി🦋 മയിൽപ്പീലി നിറം യൂണിഫോം സാരി ഞൊറിയുടുത്തു വർണ്ണപളപളപ്പോടെ സിൽക്സ് ജീവനക്കാരി മുന്നിലേക്ക് പോയി. യുവകോമളവല്ലിക്കു💃🏻കൂട്ടായി എത്തിയ തൊരു കുട്ടിയാന കാഴ്ച ഭംഗി നിഷേധിച്ചതുകണ്ടു ആ ഭാഗത്തേ കാഴ്ച മതിയാക്കി മറുപുറം തിരിഞ്ഞു.നിക്കറിട്ട 6 വയസുകാരനും👦👴 60 വയസുകാരനും കസേരകളിൽ ഇരിക്കുന്നു. ഒരു കൊച്ചു സ്വർണ്ണക്കട തന്നെയുണ്ട് ആ 60 ന്റെ ദേഹത്ത്.  ഷീറ്റ് കൂരയുടെ കാലിൽ പിടിപ്പിച്ച ഇരുമ്പ് പെട്ടിക്കുള്ളിൽ ഒരു ടെലിവിഷൻ കിടന്നു കാറുന്നുണ്ട്. ഏതോ വാർത്താ ചാലനാണെന്ന് തോന്നുന്നു. അവിടെയുള്ള കറുത്ത കസേരകളിൽ ആ ടെലിവിഷൻ വെട്ടം ചില ചിത്രങ്ങൾ വരയ്ക്കുന്നു. മഴയുടെ ആരവം കുറഞ്ഞു വരുന്നു നീലവിരിമറയെ താണ്ടി ഞാനൊന്നെത്തിനോക്കി, ഇല്ല അവിടെ കണ്ടില്ല😕. ഒടുവിൽ എന്റെ ഊഴമെത്തി, ഞാൻ പതിയെ 👩‍⚕കാബിനിലേക്കു നുഴഞ്ഞു.

#rain,#മഴയോർമ്മകൾ

2025, മാർച്ച് 21, വെള്ളിയാഴ്‌ച

നൂറ് രൂപ

 **നൂറ് രൂപ**



രാവിലെ 10.05 ന് ഓഫീസിലെത്തി ഹാജർബുക്കിൽ ഒപ്പിടുമ്പോൾ ധാമോദർ മാനേജരെ ഒന്നു ഒളികണ്ണിട്ടു നോക്കി. അത്ഭുതം ആ മുഖത്ത് ചിരി, കണ്ടിട്ട് വിശ്വാസമായില്ല. നഗരത്തിലെ പ്രമുഖ ഉപഭോഗൃത സർവീസ് സെൻ്ററിലെ സീനിയർ ടെക്നീഷ്യനായ ധാമോദർ വന്നിട്ട് അഞ്ച് വർഷം പിന്നിടുന്ന ദിവസമാണിന്ന് ഇതിനിടയിൽ 3 മാനേജർമാരെ മാനേജ് ചെയ്തു കഴിഞ്ഞിരുന്നു ' മൂന്നാമത്തെ ആളായ ലക്ഷ്മി നരസിംഹം എന്ന തനി അയ്യങ്കാർ മാനേജരെ കൈകാര്യം ചെയ്യാൻ നന്നായി വിയർക്കേണ്ടിവന്നു.

കൃത്യം 9.30 നു തന്നെ ഓഫീസിലെത്തി ഒപ്പിട്ട് കസേരയിൽ ഇരിപ്പുറപ്പിക്കുന്ന ലക്ഷ്മി നരസിംഹം അപ്പോൾ സാക്ഷാൽ ലക്ഷ്മി ദേവിയെ പോലെ സുസ്മേര വരദനായി ഭക്തിപുരസരം കാണപ്പെടും എന്നാൽ 10 മണി ക്ലോക്കിലെ സൂചികൾ കാണിച്ചാൽ പിന്നെ യഥാർത്ഥ നരസിംഹമായി മാറും. അന്നത്തെ ടാർഗറ്റ് നിശ്ചയിക്കലും റൂട്ട് നിശ്ചയിക്കലും എന്നു വേണ്ട ആവശ്യമുള്ള സ്പെയറുകൾ നുള്ളിപ്പെറുക്കി തയ്യാറാവുന്നതു വരെ അണുകിട തെറ്റാതെ കർക്കശക്കാരൻ.


"ഇന്നെന്താ സാമി ഒരു സന്തോഷം"


തനിക്കുള്ള ജോബ് കാർഡ് തിരയുന്നതിനിടയിൽ ധാമോദർ മെല്ലെ സംഭാഷണം ആരംഭിച്ചു.


ഇന്ന് നിൻ്റെ അഞ്ചാം വാർഷികമല്ലേ !


എൻ്റെയോ ? എൻ്റെ സാമീ ഞാനിവിടെ ജീവനോടുണ്ട്.


 അതല്ലടോ ദാമുസ്, നീ യിവിടെ കൂടിയിട്ട് ഇന്നേക്ക് 5 വർഷമായി.


ദാമോഡർ വീണ്ടും അത്ഭുതപ്പെട്ടു മലച്ചു നിന്നു.


ഞാൻ നിൻ്റെ ബയോഡാറ്റാ നോക്കിയതാ സാമി സസ്പെൻസ് ഉടച്ചു.


താങ്ക്യു സാമി ഞാൻ പോലും മറന്നു പോയി 


ദാമോദർ ഓർമ്മകളിലേക്ക് മറിഞ്ഞു വീണു.


************



പഠനം കഴിഞ്ഞ് ഒരു ജോലിയ്ക്കായുള്ള തിരച്ചിനിടയിലാണ് ദാമോധർ ആ പത്രപരസ്യം കണ്ടത്. ആഖോള ബ്രാൻ്റ് ഭീമനായ ഫിലിപ്സ് കമ്പനിയുടെ അംഗീകൃത സർവീസ് സെൻ്ററിലേയ്ക്ക് ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്. ടെലിവിഷനുകൾ നന്നാക്കുവാനുള്ള പരിചയവും, ഇരുചക്ര വാഹനവും അത് ഓടിക്കാനുള്ള ലൈസൻസും ഇതാണ് യോഗ്യത. പഠിക്കുന്ന സമയത്ത് ഒരു ടെലിവിഷൻ പൊളിച്ചിട്ടത് കൈമുതലായി ഉണ്ട്. ഇരു ചക്രം ഓടിക്കാനുള്ള പുസ്തകവും ഉണ്ട്, വാഹനം മാത്രം ഇല്ല. എന്നാലും ഒന്നു വിളിച്ചു നോക്കാം എന്ന് തീരുമാനിച്ചു പരസ്യത്തിൽ കണ്ട നമ്പരിൽ വിളിച്ചു. വിവരങ്ങൾ പറഞ്ഞു. വാഹനം ഇല്ലാത്തത് ഒരു വിഷയമാക്കണ്ട നാളെ തന്നെ ഇങ്ങ് 10 മണിക്ക് പോര് എന്ന മറുപടിയാണ് കിട്ടിയത്.


രാവിലെ തന്നെ ഒരുങ്ങി തൻ്റെ പണിയായുധങ്ങൾ ഒന്നു കൂടി നോക്കി ദാമോധർ.

മൾട്ടി സ്ക്രൂഡ്രൈവർ സെറ്റ് - 1

സോൾഡറിംഗ് അയൺ 1

ചെറുതു വലുതുമായ പ്ലെയർസ് 3 - 4 എണ്ണം

ഫ്ലക്സ് ടപ്പ് - 1

സോൾഡർ - ഒരു കോയിൽ

ഡിസോൾഡർ പമ്പ് 2


കത്തി, ബ്ലേഡ്,  

ഓരോ സാധനവും പൊളിച്ചു പണിഞ്ഞു പഠിച്ചു മിച്ചം വന്ന സ്ക്രൂ, വാഷറുകൾ ഇട്ട ടപ്പ ഒന്ന്


ഇത്യാദി ജാവര ജംഗമ വസ്തുക്കൾ വയ്ക്കാൻ ഒരു ലതർബാഗും.


കൃത്യം 10 മണിക്ക് തന്നെ നഗരത്തിൻ്റെ തിരക്കിലും ദാമോധർ ആ ഇരുനില വീടിൻ്റെ മുന്നിലെത്തി. പ്രധാന റോഡിൽ നിന്നും ഉള്ളിലാണ് വീടെങ്കിലും വഴിയിലുടനീളം ടെലിവിഷൻ പെട്ടിയുടെ പരസ്യ ബോർഡ് വഴി കാട്ടി.

***********

സുമുഖനായ ആ സ്ഥാപനത്തിലെ മുതലാളി വളരെ സന്തോഷത്തോടെ ധാമോധരനിന് സ്വീകരിച്ചു. ഇന്നു മുതൽ നീ അപ്പി ആണടാ അപ്പി - അപ്രൻ്റീസിൻ്റെ ചുരുക്ക മാണാത്രെ !


പരിചയപ്പെടലുകൾക്കു ശേഷം അവിടത്ത ഏറ്റവും സീനിയറായ ടെക്നീഷ്യനോടു മുതലാളി പറഞ്ഞു 

"ഡേവിഡേ ഇന്ന് നീ ഇയാളെ കൂട്ടിക്കോ കുറെ നാളായിലേ ഒരു അസിസ്റ്റൻ്റ് ചോദിക്കുന്നു നീ "

കാത്തിരുന്ന പാക്കേജ് കിട്ടിയ സന്തോഷം  ഡേവിഡിൻ്റെ മുഖത്ത് പ്രതിഫലിച്ചു. നഗരത്തിൽ  നിന്നും കുറച്ചകലെയായി തീരദേശ പ്രദേശത്താണ് ആദ്യ ദൗത്യം. ആകാശത്തെ നക്ഷത്രങ്ങളും അവയ്ക്കിടയി പറന്നു പോകുന്ന വിമാനങ്ങളും കണ്ട് മാനം നോക്കി നിന്ന കാലം ധാമോധർ ഓർത്തു ഇന്ന് വിമാനത്താവളവും റയിൽവേ ലൈനും പരസ്പരം മുഖനോക്കി മധ്യത്തിലെ റോഡിലൂടെ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു. മറ്റൊരു വിസ്മയം ആദ്യമായി റോക്കറ്റു പറത്തിയ വേളി കടപ്പുറവും.



നിണ്ട യാത്രക്ക് ശേഷം ഡേവിഡ് വണ്ടി ഒരിടത്തെത്തിയതും   ഓരം പറ്റി നിർത്തി. നിരത്തിനു ഒരുവശം കടലും മറുവശം കായലും പ്രകൃതി അറിഞ്ഞു സൃഷ്ടിച്ച മാസ്മരികത. വെയിൽ കനത്തു തുടങ്ങി.

സ്ഥലം മാറിയോ ഡേവിഡിനു സംശയമായി കടൽ തീരത്ത് ഒറ്റപെട്ട തെങ്ങിൽ ചുവട്ടിൽ ചില രൂപങ്ങൾ കണ്ട് റോഡിൽ നിന്നും താഴേക്കിറങ്ങി മണൽ  പരപ്പിലൂടെ തെന്നി തെന്നി അവർക്കടുത്തെത്തി . അതികായകന്മാരായ അഞ്ചു പേർ വട്ടം കൂട്ടിയിരുന്നു  ചീട്ടു കളിക്കുന്നു.

ചേട്ടാ  കത്രീനാമ്മടെ വീട്ടറിയുമോ?

കാതിൽ കൊച്ചങ്ങ ആഭരണം തൂക്കി തലയിൽ പച്ചോല കിരീടം വച്ച തടിയൻ തല പോലും അനക്കാതെ വലതുവശത്തേക്കു കൈ ചൂണ്ടി. അവിടെ കുറച്ച് അകലയായി കുറെ വീടുകൾ  കാണം ഓലപ്പുരകൾ തോണി തുഴയും പോലെ സർവീസ് ബോക്സും തൂക്കി ഡേവിഡും ദാമധറും കാലുകൾ വലിച്ചു വലിച്ചു കുടിൽ കണ്ട ഭാഗത്തേക്ക് പോയി.



മൂന്നുവർഷം മാത്രം പഴക്കമായ ആ കറുപ്പു വെള്ളTV  തട്ടിയും മുട്ടിയും കേട് തീർത്ത് അതിൽ കറുത്ത കുത്തുകൾ വെളുത്തതിൽ വീഴുന്നുവോ അല്ല വെളുത്ത കുത്തുകൾ കറുപ്പിൽ വീഴുന്നുവോ എന്ന് തിരിച്ചറിയാനാകാത്ത വിധം എരിപൊരി കൊണ്ട് മുരണ്ടു.


ഏതാണ്ട് 60 വയസ്സു കഴിഞ്ഞ കാതീനമ്മ കുരുശി വരച്ചു ദൈവ വചനം ചൊല്ലി.

കർത്താവിനു സ്തുതി.!


പത്ത് പതിനഞ്ചു ദിവസമായി ഇവൻ ചത്തിരിപ്പായിരുന്നു.

വല്യ ഉപകാരം മക്കളെ


അവർക്ക് എന്തന്നില്ലാത്ത ആനന്ദം. കടൽത്തിരകളിൽ കളഞ്ഞു പോയ എന്തോ ഒന്ന് കടൽ തിരികെ കൊടുത്ത സന്തോഷം -

പണിയായുധങ്ങൾ എല്ലാം വാരിപ്പെറുക്കി പെട്ടിയിലാക്കി പുറത്തേയ്ക്കിറങ്ങിയ ഇരുവരേയും നോക്കി നന്ദിയോടെ കത്രീനാമ്മ കൈനീട്ടി. ചുരുട്ടി പ്പിടിച്ചു കൈപ്പത്തിക്കുള്ളിൽ നിന്നും നൂറിൻ്റെ ഒരു നോട്ട് എത്തി നോക്കി. 

കസ്റ്റമറുടെ കൈയ്യിൽ നിന്നും ഒരു പാരിധോഷികവും വാങ്ങരുതെന്നാണ് നിയമം. എന്നാലും ചില ആളുകൾ നിർബന്ധിച്ച് പത്തോ ഇരുപതോ ഒക്കെ തരാറുണ്ട്. ഡേവിഡിനു പക്ഷെ ഇതു വാങ്ങാൻ തോന്നിയില്ല പല വമ്പന്മാരും ഇരുന്ന കസേരയിൽ നിന്നും ഇളകാതെ TV ചൂണ്ടിക്കാട്ടി തൻ്റെ പണിയിൽ ശ്രദ്ധിക്കാതെ ഇരിക്കും. ശരിയായി സർ എന്നു പറയുമ്പോൾ 

ങ്ങാ ആയോ ! എന്നാ ശരി

എന്നും പറഞ്ഞു പോകുന്നവരാണ്.


ഇവിടെ ഓരോ മിനിട്ടിലും വെള്ളം വേണോ എന്തെങ്കിലും കഴിക്കാൻ എടുക്കട്ടെ മോനെ എന്നൊക്കെ ഒരു അമ്മയെ പ്പോലെ ചോദിച്ചു സ്നേഹിക്കുന്ന മനസ്സ്.

അമ്മ ഞങ്ങൾക്ക് കമ്പനി പൈസ തരും  വേറൊന്നും വേണ്ട

ചിരിച്ചു കൊണ്ടു ഡേവിഡ് പറഞ്ഞു.

അതു പറ്റില്ല മോനേ' ഇത്രേം ദൂരം വന്നതല്ലേ നല്ല വെയിലുണ്ട് എൻ്റെ മോനും ഇതുപോലെന്തോ പണിയെന്നാ അവൻ പറഞ്ഞത് മരുഭൂമിയിലുടെ ഒക്കെ പോണതെ 


അവർ മകൻ്റെ അടുത്തേയ്ക്കു എത്തിയ പോലെ



ഇല്ലമ്മച്ചി ഇത് അമ്മ വച്ചോളു ഞങ്ങൾക്ക് കമ്പനി തരും.

ഇതും പറഞ്ഞ് ദാമോധ റുടെ കൈപിടിച്ച് വലിച്ചു കൊണ്ട്  ഡേവിഡ് മുന്നേ നടന്നു.

കുറച്ചു  ദൂരം നടന്നപ്പോൾ  പിറകിൽ നിന്നും അവരുടെ ഒച്ച കേട്ടു 


ഡാ പീറ്ററെ അവരെ  പിടിക്ക് അവർ പോണൂ


അതുകേട്ട് ചീട്ടുകളിനിർത്തി പീറ്ററും കൂട്ടരും തല ഉയർത്തി.  

ടാ അപ്പി നിൻ്റെ കന്നി സർവ്വീസ് തന്നെ കൊള്ളാം തുഴയെറിയണ മുക്കുവരുടെ കൈയ്ക്ക് നല്ല ഉശിരാ 

ഓടിക്കോടാ


എന്നും പറഞ്ഞ് ഒറ്റ ഓട്ടം

ആ കടൽത്തീരത്തെ മണലിലൂടെ സാഹസപ്പെട്ട് ഓടിയണഞ്ഞ് സ്കൂട്ടറിൽ കയറി അത് സ്റ്റാർട്ട്  ചെയ്തു.

ഇവിടെ വെയിലിൽ കരുവാട് പോലെ ഉപേക്ഷിച്ചു പോയതിൻ്റെ ചൊരുക്കിൽ സ്കൂട്ടർ  പിണങ്ങി.

ഒന്നു കൂടി സർവ്വ ശക്തിയുമെടുത്ത് ആഞ്ഞു ചവുട്ടി. വല്ലാത്തൊരു മുരൾച്ചയോടെ അത് സ്റ്റാർട്ടായി പക്ഷെ കനഞ്ഞ കറുത്ത കരങ്ങൾ െ ഹാൻഡിലിൽ പതിഞ്ഞു.

അങ്ങനങ്ങ് പോയാലോ?

പീറ്റർ തൻ്റ പരുക്കൻ സ്വരത്തിൽ ചോദിച്ചു

അത് പിന്നെ......... ഞങ്ങൾ ..........


ദാമോധറിൻെ തൊണ്ട വരണ്ടു

കൈകൾ വിറച്ചു ........


ആദ്യ ദിനം എന്തു ശകുനമാണോ എൻ്റെ ദൈവമേ!


ഡേവിഡിൻ്റെ ശരീരം വിയർത്തൊഴുകി..

നനഞ്ഞൊട്ടിയ  ഷർട്ടിൻ്റെ പോക്കറ്റിലേക്ക് നൂറ് രൂപ തിരുകി കയറ്റി അടുത്തൊരാൾ പറഞ്ഞു


ങാ ന്നാ പൊയ്ക്കോ !

 നൂറ്  രൂപയ്ക്കൊപ്പം തിരിച്ചു  കിട്ടിയ ശ്വാസം ആഞ്ഞു വലിച്ചു ഡേവിഡ് സ്കൂട്ടർ പറപ്പിച്ചു. പുറകിലിരുന്നു ദാമോധർ അപ്പോഴും വിറയ്ക്കുകയായിരുന്നു.


എന്തൊരു മനുഷ്യരാണിവർ .........




 




2024, ഡിസംബർ 29, ഞായറാഴ്‌ച

കുതിര പോലീസ്


നേരം

പാതിരാവോടടുക്കുന്നു. നഗരം അതിൻ്റെ വന്യ ശബ്ദങ്ങൾ ഒഴിഞ്ഞു നിശബ്ദതയാർന്നു. തെരുവുവിളക്കിൻ്റെ മഞ്ഞ നിറമണിഞ്ഞ് നിരത്തുകൾ വിറങ്ങലിച്ചു നിന്നു. നഗരത്തിലെ വളരെ പ്രശസ്തമായ വസ്ത്രവ്യാപാരസ്ഥാപന സമുച്ചയത്തിനു മുന്നിലിട്ട കസേരയിലിരുന്ന സെക്യൂരിറ്റിയുടെ കഴുത്തു തൂങ്ങിയാടി. ആ ബഹുനിലകെട്ടിടത്തിൻ്റെ ഓരം ചേർന്ന് ഫുഡ് പാത്തിൽ ഒരു യുവ രൂപം മലർന്നു കിടക്കുന്നു. നീണ്ട ഒരു പകലിൽ നിന്നും പാതിരാത്രിയിലേക്ക് നീണ്ട പണിത്തിരക്കിൽ ഒന്നു നടുനിവർത്തി ആകാശം നോക്കി അയാൾ കിടക്കുന്നു.

അന്തരീക്ഷം

ആകെ പുഴുങ്ങി കനപ്പെട്ടു കിടന്നു. പകലിലെമ്പാടും ജ്വലിച്ച സൂര്യതാപം ഏറ്റുവാങ്ങി ചൂളപോലെ കോൺക്രീറ്റ് കെട്ടിടങ്ങൾ അന്തരീക്ഷത്തിലേക്ക് നിശ്വസിച്ചു. നക്ഷത്രങ്ങൾ ഒഴിഞ്ഞ ആകാശം മൗനമായി നിലകൊണ്ടു.

ശക്തമായി ബ്രേക്കിട്ട ഏതോ വാഹനത്തിലെ ടയറുകളും നിരത്തിലെ ടാറും തമ്മിൽ അതിഭയാനകമായ ശബ്ദതരംഗം തീർത്തു. ആ ശബ്ദം അയാളെ ആകാശത്തു നിന്നും നിരത്തിലേക്ക് കൊണ്ടുവന്നു.

50 വാര അകലെ കവലയിൽ നെറ്റിയിൽ ചുവന്ന ലൈറ്റുമായി ഒരു ജീപ്പ് വേഗതയിൽ പിന്നോട്ട് സഞ്ചരിച്ച് വന്നു. അതേസമയം തന്നെ കെട്ടിടത്തിൻ്റെ വിടവിലൂടെ ഒരു മങ്ങിയ പ്രകാശം അയാളുടെ മുഖത്തേക്ക് വീഴുകയും ചെയ്തു. ആ വിടവിലൂടെ വന്ന മുച്ചക്ര വാഹനത്തിൽ കയറി അയാൾ കിഴക്കു വശത്തേക്ക് പോയി


****

പതിട്ടാണ്ടുകൾക്കു മുമ്പ് നഗരം ഭരിച്ചിരുന്ന രാജപ്രൗഡിയുമായി നിന്ന കോട്ടവാതിലിന്റെ കമാനങ്ങൾക്കു മുകളിലായി ഉയർന്നു നിന്നു ആക്ഷേത്രത്തിൻ്റെ ഗോപുര താഴികക്കുടം. രാജഭടന്മാർ തമ്പടിച്ച കാലത്ത് ആചാരമായി ആരാധനയായി അവർ പ്രതിഷ്ഠിച്ച വിഗ്നേശ്വര പ്രതിഷ്ഠ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പട്ടാളവും പിന്നെ ഇന്നാട്ടിലെ ജനങ്ങളും ഏറ്റെടുത്ത് മഹാക്ഷേത്രമായി ഉയർന്നു നിൽക്കുന്നു.

ക്ഷേത്രത്തിനു എതിർദിശയിലെ റോഡിനു സമാന്തരമായി ഈ നഗരത്തിലെ മുഴുവൻ അഴുക്കും ഏറ്റുവാങ്ങി നഗരത്തെ രണ്ടായി പകുത്തുകൊണ്ട് നിശബ്ദമായി തോട് ഒഴുകി കൊണ്ടിരുന്നു. രാത്രി തീവണ്ടി പിടിക്കാനായി ഒരു സംഘം തീർത്ഥാടകർ ആ നിരത്തിലുടെ നീങ്ങുന്നു.

കവലയിലെ ട്രാഫിക് സിഗ്നലുകൾ മഞ്ഞ വെളിച്ചം അണഞ്ഞും തെളിഞ്ഞും ഒറ്റ തിരിഞ്ഞു കടന്നുപോകുന്ന വാഹനങ്ങൾക്ക് വഴികാട്ടി. തീർത്ഥയാത്രികർ കടന്നുപോയതും ആ വഴി ചില ആളുകൾ ധൃതിയിൽ നടന്നു - അല്ല ഓടി നടക്കുന്നു.

അവസാനത്തെ ബസും പോകുന്നതിനു മുമ്പെത്തണം.

ഭാർഗവി നിലയം പോലൊരു സിനിമാ കൊട്ടകയുണ്ടവിടെ, പ്രതാപകാലത്ത് MGR ഉം ശിവാജിയും രജനീകാന്തും ഒക്കെ തകർത്ത് ഓടിയിരുന്ന തിയറ്ററിലിപ്പോൾ അർദ്ദനഗ്ന സിനിമകളാണ്. സിനിമ തീരൂമവാൻ ഇനിയും സീനുകൾ ബാക്കിയുണ്ടെങ്കിലും

തങ്ങൾക്ക് ആവശ്യമുള്ള കാഴ്ചകണ്ട് ധൃതംഗപുളകമണിഞ്ഞ് സംതൃപ്തിയോടവർ മടങ്ങുന്നു.

മുച്ചക്ര വാഹനം ക്ഷേത്രനട കഴിഞ്ഞ് കുമ്മായവെള്ള പൂശിയ കോട്ടയുടെ വാതായനത്തിലേക്ക് പ്രവേശിച്ചു. പണ്ടു പണ്ടു പ്രചരിച്ച നിരവധി വീര കഥകളിലെ പടക്കുതിരയുടെ ചിന്നംവിളിയും കുളമ്പടി ശബ്ദവും ആരാത്രി നിശബ്ദതയിൽ പെരുമ്പറ കൊട്ടി. മുച്ചക്ര വാഹനവും അതിനുള്ളിരുന്നവരും ഒരു നൊടി വിറച്ചു. രണ്ടാൾ പൊക്കത്തിൽ കുഞ്ഞരം വളർത്ത കഴുത്തിനുമുകളിൽ തലയുയർത്തി മിനുമിനാ തിളങ്ങിയ രോമങ്ങളുമായി കറുത്തതും കാപ്പി നിറത്തിലുമായി രണ്ടു അശ്വങ്ങൾ മുച്ചക്ര വാഹനത്തെ തടഞ്ഞു. ഒരു ഞെക്കു വിളക്കിൻ്റെ വെളിച്ചം അകത്തും പുറത്തുമായി പരിശോദിച്ചു. 

"രാത്രി എന്തെടുക്കാൻ പോകുന്നെടെ "?

ഘനഗംഭീരമായൊരു ശബ്ദം ചോദ്യമെറിഞ്ഞു.


"ടെക്സ്ടൈലിൽസിൻ പണി ഉണ്ടായിരുന്നു സാറെ. കഴിഞ്ഞു വീട്ടിൽ പോകുന്നു"

മുച്ചക്ര വാഹന സാരഥി മറുപടി നല്കി.

പ്രശസ്ത സ്ഥാപനത്തിൻ്റെ പേര് കേട്ടതിനാലോ പറഞ്ഞതിൽ കള്ളം കണ്ടെത്തുവാനാകാത്തതാണോ അറിയില്ല

" ഉം പൊയ്ക്കോ '' അനുമതി കിട്ടി. ഈ നഗരത്തിലെ രാത്രി കാഴ്ചയായി അശ്വാരൂഡ സേന - 'കുതിര പോലീസ്

മുഖപുസ്തക താളിൽ കാണാൻ





2024, ഡിസംബർ 20, വെള്ളിയാഴ്‌ച

മഹാമൗനം

 **


**



 പിന്നിടുന്നോരാ

അഗാത ഗർത്തത്തിങ്കലെൻ


സ്വരവീചികൾ തല്ലിതകർന്നീടവേ




മഹാ മൗനത്തിൻ കനത്തൊരു


കമ്പിളിയിൽ എന്നെ ഒളിപ്പിച്ചിടുന്നു.




ചീവീടുകൾ ചേക്കേറിയ ഗുഹാമുഖത്തിൽ


പൊലിഞ്ഞീടുന്നോരോ രാഗവും താളവും




മധുവായി നിറഞ്ഞിരുന്ന സംഗീതവും


മധുരമായി തുടികൊട്ടിയ ലാളനയും


സോമത്തിൻ ലഹരി പൂത്ത താളത്തിൽ


അലിഞ്ഞലിഞ്ഞു മായവേ...




കർണ്ണഭാരമഴിച്ചു വച്ചു ഞാനീ


മഹാ മൗനത്തിൻ നഗ്നതയിൽ


ഉരുകവേ, അന്തിവെട്ടതിരിനാളം


അവസാനതുള്ളിയും നക്കിത്തുടച്ചന്ധ- കാര പുടവ ചുറ്റി കണ്ണിറുക്കുന്നവോ 




അന്യമാകുമീ കിളിയും


കാറ്റു മൊച്ചുപോലുമിനിയില്ല


തിരയടങ്ങാമീക്കടലിലെ


നുരപൊട്ടി തകരുംപോൽ


പൊടിഞ്ഞു പോകുമോരോ


അക്ഷരങ്ങൾക്കും ഇല്ലയിനി


മധുരവും മാസ്മരികതയും




ഉപ്പു പോൽ കുറുക്കിയ സ്വരാക്ഷര


പളുങ്കു മണികൾ കോർത്തു വച്ചു


കാച്ചിയെടുക്കും വാക്കുകൾ


നൊമ്പരമായി ഉയിർ കൊള്ളുന്നു




അലകടൽ മടുക്കാതെ കരയെ പുൽകുമീസായംസന്ധ്യയിൽ




ശാന്തത നിറഞ്ഞുൾക്കടൽ തീർക്കും നേർരേഖയിൽ




അനന്തമജ്ഞാന ചക്രവാള വർണ്ണരാജിയിൽ സംഗമിച്ചീടുന്നു




ഇരുളും വെളിച്ചവും  


നിശബ്ദതയും ഒച്ചയനക്കവും


ഒരുനേർരേഖയിലിരു വശവും




കര കടലിനോട് കലഹിച്ചും 


കടൽ ആകാശത്തോട് മൗനമായി ചൊല്ലിയതും


സ്നേഹത്തിൽ ആനന്ദം...











 
കാണ്ഡം


പേജ്  തുറക്കുവാൻ കാണ്ഡം
തൊടുക!


2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ആന്ത മരം

 ഒരിക്കൽ ഒരിടത്ത് ഒരു ചെടി മുളച്ചു ഒരുവൻ വൃക്ഷത്തിൻ്റെ ചില്ലകളിൽ ചേക്കേറിയ ഏതോ പക്ഷി കാഷ്ഠിച്ചു പോയ വിത്ത് ആ മണ്ണിലാണ്ടു കിടന്നു. ചുറ്റും അനവധി മരങ്ങൾ നിറഞ്ഞ ഒരു ഭൂപ്രദേശമായിരുന്നു അവിടം. അനുകൂലമായ പരിസ്ഥിതിയിൽ അന്നു പെയ്തൊരു മഹാമാരി ആ മരത്തിനു മീതെ താണ്ഡവമാടി ഘോരഘോരം പെയ്തൊഴിഞ്ഞ മഴയെ ആവൻ മരം തൻ്റെ ശക്തമായ ശാഖാകരങ്ങളിലെ ഇലകൾക്കു മീതെ ഏറ്റുവാങ്ങി പതിയെ പതിയെ ഓരോ ശാഖയിലൂടെ പ്രകരമില്ലാതെ മണ്ണിൽ എത്തിച്ചു. മറ്റു പല മരങ്ങൾക്കും ഇത്രയും ശക്തമായതും ഇലകൾ തിങ്ങിയതുമായ ശാഖകൾ ഉണ്ടായിരുന്നില്ല. ശക്തമായ മഴയുടെ ഒഴുക്കിൽ അവിടെ ഉണ്ടായിരുന്ന സർവ്വവും ഒലിച്ചു പോയി

മാനം തെളിഞ്ഞു അടിഞ്ഞു കൂടിയ എക്കൽമണ്ണ് ധാരാളം ധാതുക്കളെ വൻമരച്ചുവട്ടിൽ നിക്ഷേപിച്ചു. ഇളം വെയിൻ്റെ ചുംബനവും ഏറ്റുവാങ്ങി ഉറക്കത്തിലായിരുന്ന വിത്ത് പതിയെ കൺതുറന്നു. ഉച്ചവെയിൽ കനത്തപ്പോഴെല്ലാം വൻമരത്തിലെ ശിഖിരങ്ങൾ തണൽ തീർത്തു. ദാഹിച്ചു വലഞ്ഞപ്പോഴൊക്കെ വൻമരത്തിൻ്റെ വേരുകൾ നീരു നല്കി പതിയെ വളർന്നു വന്ന വിത്ത് ഇപ്പോൾ ചെറിയൊതു ചെടിയായി മാറിയിരുന്നു. തന്നിൽ ഉയരുന്ന ഓരോ പച്ചിലയും നോക്കി ചെടി തന്നെ അഭിനന്ദിച്ചു നാളുകൾ കടന്നു പോയി  

ചെടിയൊരു കുഞ്ഞു മരമായി മാറി. അത്യാവശ്യം വേറിക്കം കിട്ടി ഒന്നു നിവർന്നുന്നിന്നു . ഒരു പാടു പക്ഷികൾ ഇക്കാലമെല്ലാം ആ വൻമരത്തിൻ്റെ ചില്ലകളിൽ ചേക്കേറി വൻമരമാകട്ടെ വന്നു ചേർന്ന ഓരോ കിളികളേയും തൻ്റെ ശിഖിരങ്ങളിൽ സംരക്ഷിച്ചു. അവരെ തൻ്റെ മക്കളായി പരിരക്ഷിച്ചു.

കൂട്ടത്തിൽ ചില ചെറുപക്ഷികൾ ചെറിയ മരത്തിൻ്റെ ഒന്നുരണ്ടു ശാഖകകളിൽ ചേക്കേറി. അവയുടെ കലപില ശബ്ദങ്ങളിലും അവർ പങ്കു വച്ച നാട്ടു വിശേഷങ്ങളു കേട്ടു താനെന്തോ ഭയങ്കര സംഭവമാണെന്ന് തോന്നിത്തുടങ്ങി.നാടുകാണാത്ത ഒരു വരൾച്ചാക്കാലം വന്നണഞ്ഞു. മഴയുടെ കണിക പോലു കാണാതെ കുളങ്ങളും പുഴകളും വറ്റി വരണ്ടു.ചുറ്റിലും ഉണ്ടായിരുന്ന പല മരങ്ങളും കാലപഴക്കത്തിൻ്റെ ജീർണ്ണതയിൽ നിലംപൊത്തി പല മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ വൻമത്തിനു കീഴിൽ നിന്ന ഒറ്റ മരം ചൂടേൽക്കാതെ വാടിത്തളരാതെ നിന്നു. ആഴങ്ങിൽ ആഴ്ന്നിറങ്ങിയ വൻമരത്തിൻ്റെ വേരുകൾ ദാഹജലം കണ്ടെത്തി നല്കി. ഉഗ്രപ്രതാപം പൂണ്ട സൂര്യൻ്റെ അതികഠിന മിഴികളിൽ നിന്നും വൻമരം താങ്ങായി സംരക്ഷിച്ചു. തനിക്കു കിട്ടിയ സംരക്ഷണം തൻ്റെ നിവർന്ന തടികൊണ്ടും വേരു കൊണ്ടും ഞാൻ സ്വയം വളർന്നതുമാണെന്ന വിചാരത്താൽ ചെറുമരം അഹങ്ങരിച്ചു. ആയിടെ തൊപ്പിതൂവൽ വച്ച ഒരു പക്ഷി ഈ ചെറുമരത്തിൽ വന്നു ചേർന്നു. ചാരനിറം പൂണ്ട ആ പക്ഷി അവിടെ കണ്ട ചെറു ചെറു പക്ഷികളെ തൻ്റെ തൊപ്പി തൂവൽ കാട്ടി ഭയപ്പെടുത്തി ചാരനിറത്തിൻ്റെ പ്രൗഡി കാട്ടി ചൊൽപ്പടിയിൽ നിർത്തി അഹങ്കാരപൂർവം തലയുയർത്തിനോക്കി ചെറുപക്ഷി പക്ഷെ മാനം കാണാൻ കഴിഞ്ഞില്ല. വേണ്ടത് വെയിൽ കൊള്ളാത്തതിനാലാണ് നീയിങ്ങനെ കുറുകികയതെന്ന തൊപ്പി പക്ഷിയുടെ ഉപദേശം കേട്ട് ചെറുമരം വൻമരത്തെ പഴിച്ചു. എനിക്കു കിട്ടേണ്ട വെയിൽ മുഴുവൻ തട്ടിയെടുത്ത വൻമരത്തെ ഏതു വിധേനയും ഇല്ലാതാക്കുവാൻ ചെറുമരം കിണഞ്ഞു ശ്രമിച്ചുവൻമരത്തിൻ്റെ തണലിൽ നിന്നിരുന്നതിനാൽ ചെറുമരത്തിൻ്റെ ഇലകൾ ഇളം പച്ചയായി തന്നെ ന്നിന്നിരുന്നു. അതു കണ്ട് ആദ്യമാദ്യം എത്തിയിരുന്ന കിളികൾ വൻമരത്തിലേക്കു തന്നെ ചേകേറി അതുകണ്ട ചെറു മരം വൻമരത്തെപ്പോലെയാകാൻ തുടിച്ചു. മരത്തേക്കാളും ഉയരത്തിൽ വളരാൻ തുടിച്ചു. തൂവൽപക്ഷിയും വൻമരത്തണലിൽ ഒളിച്ചു പാർത്ത കള്ളച്ചെടികളും ചെറുമരത്തെ പ്രോൽസാഹിപ്പിച്ചു.

ധ്വരമൂത്ത ചെറുമരം ഒടുവിൽ വൻമരത്തിൻ്റെ കടയ്ക്കൽ കത്തി വച്ചു. 


ശേഷം ചിന്ത്യം😊

2024, ജൂൺ 30, ഞായറാഴ്‌ച

സമയം

 സമയം | ശിവാനന്ദജി


സമയം ശരിയല്ലത്രെ !

കണിയാൻ കവടി നിരത്തി പറഞ്ഞുവത്രെ !

ഇന്നലെ ഏറെ വൈകിയും തോണ്ടിനോക്കിയിരുന്നതാ.....

നേരം വെളുക്കുവോളം തിന്നാൻ കുത്തിയിട്ടതാ...

എന്നിട്ടും ഇപ്പോ ചത്തിരിപ്പാണ് മൊബൈൽ !


ബ്രോയിലർ ചിക്കനും

മസാലകൂട്ടും പഞ്ചാബി അരിയും പള്ളയിൽ നിറച്ചു ഇന്നലെ ഉച്ചയ്ക്കു

കൂടി കൂകി വിളിച്ചതാ കുക്കർ

എന്നിട്ടും ഇപ്പോ ചത്തിരിപ്പാണ് !


ഇന്നലെ രാത്രി കൂടി എന്നെ വീട്ടിലെത്തിച്ചതാ നേരം വെളുത്തോന്നു നോക്കി ഗർഭം ഒഴിഞ്ഞ വയറുപോലെ കുഴഞ്ഞു കിടക്കുന്നു പിന്നിലെ 

ചക്രം .........


അടുത്തടുത്ത് പ്രശ്നങ്ങൾ തിരമാല മാലപോലെ ഒന്നൊടുങ്ങും മുമ്പേ വരവായി വരിവരിയായി.......


കാണണംകണിയാരെ !


സമയം ശരിയല്ലത്രെ

ഞാനെൻ്റെ വാച്ചിലേക്ക് നോക്കി

ശരിയാ സമയം ശരിയല്ല......


സൂചിയും ഡയലും തമ്മിൽ 2 ഡ്രിഗ്രിയെങ്കിലും ചരിവുണ്ട്.


സമയം മൂന്നേ സഞ്ചരിച്ച ഡയലുമായി നക്ഷത്രം പിറക്കും മുമ്പേ ഭൂജാതാനനായത്രെ!

2 ഡിഗ്രി മുന്നേയായതിൻ്റെ ഗുണം

വയസ്സ് ഒന്ന് എഴുത്താശാൻ കുറച്ചു തന്നു.

Related Posts Plugin for WordPress, Blogger...